"തിരിഞ്ഞു നോക്ക് " ഞാൻ അലറി
"ഇല്ല " നീ പുറം തിരിഞ്ഞു
"കേൾക്കുന്നുണ്ടോ നീയെന്നെ " ഞാൻ ചോദിച്ചു
"ഉണ്ടെങ്കിലും ഇല്ല" എന്നു നീ പറയാതെ പറഞ്ഞു
നടന്നകന്നു, നമുക്കിടയിലെ ദൂരം പതിയെ കൂടുന്നു
പാപത്തിൻ വൃണം പൊട്ടിയ കൈകൾ കുത്തി
ഞാനും മെല്ലെ എഴുനേറ്റു
ലഹരിയുടെ ബാക്കി തളർത്തിയ കാലുകൾ
വേച്ചു വേച്ചു എതിർദിശയിൽ നടന്നു
ഇഴയും വേഗമാണെങ്കിലും കൂട്ടണം ദൂരം
നീ തുടങ്ങിയത് നിർത്താതെ തുടരാൻ
(എന്റെ പ്രിയപ്പെട്ട സൂര്യന് സമര്പ്പിക്കുന്നു . ചൂടുകൊണ്ട് എന്നെ തളര്ത്തുമെങ്കിലും, ദാഹം എന്നെ കൊല്ലുമെങ്കിലും പിന്നെ ഒരു മഴ എന്നെ നനയിച്ചിരുന്നു . ഇനി ഞാൻ നടക്കട്ടെ, ഭൂമിയുടെ ഇരുണ്ട കോണുകളിലേക്ക്. ചൂടോ മഴയോ ഉപേക്ഷിച്ചിടത്തെക്ക് )